വിലക്ക് നീങ്ങി ; ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ തുറക്കും

bar

തിരുവനന്തപുരം: ദേശീയപാത 66 ല്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗത്ത് മദ്യവില്‍പ്പനശാലകളുടെ വിലക്ക് നീങ്ങി.

ഈ ഭാഗത്തിന് ദേശീയപാത പദവിയില്ലെന്ന് കാട്ടി ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്‌സൈസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ ഏകദേശം 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലാണ് മദ്യശാലകള്‍ വീണ്ടും തുറക്കുക. ഈ പ്രദേശത്തെ റോഡിന് ദേശീയപാത പദവിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാറുടമകള്‍ ഹൈക്കോടതിയുടെ അനുകൂല വിധി നേടിയത്.

2014 മാര്‍ച്ച് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ പദവിയില്‍ നിന്ന് ഈ പ്രദേശത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശിച്ചപ്പോള്‍ ഈ റോഡിന്റെ വശത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും അടപ്പിച്ചിരുന്നു.

Top