ലോകകപ്പ്: പാക്കിസ്ഥാന് വിജയ ലക്ഷ്യം 311 റണ്‍സ്

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ പാക്കിസ്ഥാന്311 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു.

ആന്ദ്രേ റസല്‍ അവസാന ഓവറുകളില്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണു വിന്‍ഡീസ് സ്‌കോര്‍ 300 കടത്തിയത്. ദിനേശ് രാംദിന്‍(51), ലെന്‍ഡല്‍ സിമണ്‍സ്(50), മര്‍ലോണ്‍ സാമുവല്‍സ്(38), ഡാരന്‍ സമി(30) ഡ്വെയ്ന്‍ സ്മിത്ത്(23) എന്നിവര്‍ വീന്‍ഡീസിനായി മികച്ച പ്രകടനം നടത്തി. ഡാരന്‍ ബ്രാവോ(49) പരിക്കേറ്റു ബാറ്റിംഗ് അവസാനിപ്പിച്ചു. ക്രിസ് ഗെയ്ല്‍(4) നിലയുറപ്പിക്കും മുമ്പു പുറത്തായി. പാക്കിസ്ഥാനായി ഹാരിസ് സൊഹൈല്‍ രണ്ടു വിക്കറ്റും മുഹമ്മദ് ഇര്‍ഫാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ലോകകപ്പിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇരുടീമിനും ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് അയര്‍ലന്‍ഡിനോടു നാലു വിക്കറ്റിനു പരാജയപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്‍ ബന്ധവൈരിയായ ഇന്ത്യയോടു 76 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

Top