ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എയിലെ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡില്‍ നിന്നേറ്റ 98 റണ്‍സ് പരാജയത്തിന്റെ ക്ഷീണം തീര്‍ക്കല്‍ ലക്ഷ്യമിട്ടാവും ലങ്ക ഇന്നു കളത്തിലിറങ്ങുക. അഫ്ഗാനിസ്ഥാനെതിരെ നേടിയ ജയവും പ്രതീക്ഷ നല്‍കുന്നുണ്ട് ലങ്കയ്ക്ക്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരം മഴ കൊണ്ടുപോയതോടെ ലഭിച്ച ഒരു പോയിന്റിന്റെ ബലമാണു ബംഗ്ലാ കടുവകളുടെ പ്രതീക്ഷ. ഇന്നു ലങ്കയ്‌ക്കെതിരേ ഒരു അട്ടിമറിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും അവര്‍ സ്വപ്നം കാണുന്നു.

ഇതുവരെ 41 കളികളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ നാലു തവണ മാത്രമാണ് ബംഗ്ലാ കടുവകള്‍ക്കു ജയം നേടാനായുള്ളൂ. 2013 ലാണു ബംഗ്ലാദേശ് അവസാനമായി ലങ്കയെ തോല്‍പ്പിക്കുന്നത്. ലോകപ്പില്‍ ലങ്ക ഇതുവരെ ബംഗ്ലാദേശിനോടു തോറ്റിട്ടില്ല.

Top