യാത്രയുടെ വേഗത കൂടി ; 43 മിനിറ്റ് കൊണ്ട് ആലുവയില്‍ നിന്ന് തൈക്കൂടത്ത് എത്താം

കൊച്ചി: വേഗനിയന്ത്രണം മാറ്റിയതോടെ മെട്രോ യാത്രയുടെ വേഗത കൂടി. ഇനി വെറും 43 മിനിറ്റ് കൊണ്ട് ആലുവയില്‍ നിന്ന് തൈക്കൂടത്ത് എത്താം. ആലുവയില്‍നിന്ന് തൈക്കൂടംവരെ സഞ്ചരിക്കാന്‍ നേരത്തെ 53 മിനിറ്റാണ് വേണ്ടിയിരുന്നത്.

മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്കുശേഷമാണു മഹാരാജാസ് മുതല്‍ തൈക്കൂട്ടം വരെയുള്ള റീച്ചില്‍ ഏര്‍പ്പെടുത്തിയിരുന്ന വേഗനിയന്ത്രണം നീക്കിയത്. ഇതോടെ ചൊവ്വാഴ്ച മുതല്‍ മെട്രോ വേഗത കൂട്ടി. പരമാവധി വേഗതയായ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ മെട്രോ പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയില്‍ ഉദ്ഘാടനത്തിനുശേഷം മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലായിരുന്നു ട്രെയിനുകള്‍ സഞ്ചരിച്ചിരുന്നത്. വേഗത വര്‍ധിപ്പിച്ചതോടെ 14 മിനിറ്റ് കൂടുമ്പോള്‍ സ്റ്റേഷനുകളില്‍ വന്നിരുന്ന ട്രെയിനുകളുടെ സമയം ഏഴു മിനിറ്റായി ചുരുങ്ങി.

Top