ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം ഇതുവരെ സുപ്രീംകോടതിയില്‍ ചെലവിട്ടത് ഏഴു കോടിയിലേറെ രൂപയെന്ന് വിവരാവകാശ രേഖ. വക്കീല്‍ ഫീസ് ഇനത്തില്‍ മാത്രം നല്‍കിയത് നാലര കോടി രൂപയാണ്. എംപവര്‍ കമ്മിറ്റിയുടെ സന്ദര്‍ശനത്തിനും താമസത്തിനുമായി 17.5 ലക്ഷം രൂപ ചെലവിട്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.