കെ.എം മാണിയോടു കാട്ടിയത് ഇരട്ടത്താപ്പ്; ആഭ്യന്തരവകുപ്പിനെതിരേ ആന്റണി രാജു

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ആന്റണി രാജു. ബാര്‍ കോഴക്കേസില്‍ കെ.എം മാണിയോടു കാട്ടിയതു ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. വി.എസ്. തെളിവില്ലെന്ന വാദം മാണിയുടെ കാര്യത്തില്‍ എന്തുകൊണ്ട് അംഗീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ആന്‍ണി രാജു ആഭ്യന്തരവകുപ്പിനെതിരേ ആഞ്ഞടിച്ചത്. അച്യുതാനന്ദന്റെ കത്ത് വിജിലന്‍സ് തള്ളിയതിനേയും ഇരട്ടാത്തെപ്പെന്ന് ആന്‍ണി രാജു വിശേഷിപ്പിച്ചു.

കെ. എം. മാണിക്കെതിരെ ക്യുക്ക് വേരിഫിക്കേഷന്‍ നടത്തിയതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ശരിയായില്ല. സാധാരണ പൗരനു ലഭിക്കേണ്ട നീതി പോലും മാണിക്കു ലഭിച്ചില്ലെന്നും ആന്‍ണി രാജു പറഞ്ഞു. മാണിക്ക് ഒരു നീതി, മറ്റു മന്ത്രിമാര്‍ക്ക് വേറൊരു നീതി എന്നത് അംഗീകരിക്കാനാവില്ല. ഇപ്പോള്‍ രാഷ്ട്രീയ ഗൂഡാലോചന കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പട്ട് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ആന്‍ണി രാജുവിന്റെ പ്രതികരണം.

Top