മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം തള്ളിക്കളയണമെന്ന് നരേന്ദ്ര മോഡി

നെയ് പെയ് താ(മ്യാന്‍മര്‍): ഭീകരവാദത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പില്‍ ഒരിക്കലും മതത്തെയും ഭീകരവാദത്തെയും തമ്മില്‍ കൂട്ടിക്കിഴിക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തു. മതവും ഭീകരവാദവും തമ്മിലുള്ള ബന്ധം തള്ളിക്കളയമെന്നും മോഡി പറഞ്ഞു. മ്യാന്‍മറില്‍ നടക്കുന്ന ഈസ്റ്റ് ഏഷ്യാ ഉച്ചകോടിക്കിടെയാണ് തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച് പോരാടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞത്.

യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ ഉള്‍പ്പെടെ 18 രാജ്യങ്ങളുടെ നേതാക്കള്‍ ഒരു ദിവസത്തെ ഉച്ചകോടിയില്‍ സന്നിഹിതരാണ്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദ ഗ്രൂപ്പിനെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്നു. എല്ലാ വിധത്തിലുമുള്ള തീവ്രവാദത്തിനെതിരെയും ലോകം മുഴുവന്‍ ഒരുമിച്ച് നില്‍ക്കണം. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തീവ്രവാദത്തിനെതിരെ മുന്നോട്ട് വരണം.  ഭീകരവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണും തെക്ക് ചൈനാകടലില്‍ സമാധാനം സ്ഥാപിക്കാന്‍ ആഗോളച്ചട്ടങ്ങള്‍ പാലിക്കണമെന്നും മോഡി പറഞ്ഞു.

തീവ്രവാദ, ഭീകരപ്രവര്‍ത്തനങ്ങളുമായി മയക്കുമരുന്നുവ്യാപാരവും ആയുധകടത്തും കള്ളപണവും ബന്ധപ്പെട്ട് കിടക്കുന്നതായി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാവരും പാലിക്കണമെന്നും ചൈനീസ്, ജപ്പാന്‍ പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ മോഡി ആവശ്യപ്പെട്ടു.

ഉച്ചകോടിക്ക് മുന്നോടിയായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെത്രദേവുമായും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുമായും മോഡി കൂടി കാഴ്ച നടത്തി. മുന്നുദിവസം നീണ്ട മ്യാന്‍മാര്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയിലേയ്ക്ക് യാത്രതിരിക്കും.

Top