ബൊക്കൊ ഹറാം തടവിലാക്കിയിരുന്ന 178 പേരെ നൈജീരിയന്‍ സേന രക്ഷപെടുത്തി

ബൊക്കൊ ഹറാം തീവ്രവാദികള്‍ തടവിലാക്കിയിരുന്ന 178 പേരെ രക്ഷപെടുത്തിയതായി നൈജീരിയന്‍ സേന വ്യക്തമാക്കി. സൈനിക വക്താവായ തുകുര്‍ ഗുസൗവാണ് ഇക്കാര്യം അറിയിച്ചത്. രക്ഷപെടുത്തിയതില്‍ 101 കുട്ടികളും 67 സ്ത്രീകളും ഉള്‍പ്പെടുന്നതായി ഇമെയില്‍ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു.

ബൊക്കൊ ഹറാം തീവ്രവാദികളുടെ വിവിധ താവളങ്ങള്‍ നശിപ്പിച്ചതായും തുകുര്‍ പറഞ്ഞു. ബോര്‍ണോ സംസ്ഥാനത്തെ ബാമയില്‍ നിന്നാണ് സൈന്യം ഇവരെ മോചിപ്പിച്ചത്. വ്യോമസേനയുടെ സഹായത്തോടെയായിരുന്നു ആക്രമണം.

Top