തിരുവനന്തപുരം: ‘പ്രേമം’ സിനിമ ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍.
താല്‍ക്കാലിക ജീവനക്കാരാണ് കുറ്റക്കാര്‍. പ്രതി അരുണ്‍ കുമാറാണ് ലാപ്‌ടോപ്പില്‍ നിന്ന് സിനിമ പകര്‍ത്തിയത്. ഡിവിഡിയില്‍ നിന്ന് ലാപ്‌ടോപ്പ് ഉപയോഗിച്ച് പെന്‍ഡ്രൈവിലേക്കു പകര്‍ത്തുകയായിരുന്നു. ലിതിനും കുമാരനും ഇയാളെ സഹായിച്ചു. കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലായേക്കുമെന്നും ആന്റി പൈറസി സെല്‍ അറിയിച്ചു.