പഞ്ചാബ് പീഡനം: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പഞ്ചാബില്‍ പീഡനശ്രമത്തിനിടെ ബസില്‍ നിന്നും വലിച്ചെറിഞ്ഞ് 14 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം.

വിഷയം സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്. അംഗങ്ങള്‍ ഇരിപ്പിടം വിട്ട് പുറത്തേക്കിറങ്ങി ബഹളംവച്ചതോടെ സഭ തടസപ്പെട്ടു.

ബുധനാഴ്ച പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. മോഗയില്‍ നിന്നു ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന്നതിനായി സ്വകാര്യബസില്‍ കയറിയ അമ്മയ്ക്കും മകള്‍ക്കുമെതിരേയാണ് പീഡനശ്രമമുണ്ടായത്. ബസിലുണ്ടായിരുന്ന ഒരുസംഘം ആളുകള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതു കണ്ട അമ്മ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാരും അക്രമികള്‍ക്കൊപ്പം കൂടുകയായിരുന്നു.

തുടര്‍ന്ന് പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ സംഘം ഓടുന്ന ബസില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ഇളയസഹോദരനും ഒപ്പമുണ്ടായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ലഭിക്കുന്ന വിവരം

Top