നൈജീരിയയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

ദമാതുരു: വടക്കുകിഴക്കന്‍ നൈജീരിയയിലെ ദമാതുരുവിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. രണ്ട് മുസ്‌ലീം പള്ളികള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനെത്തിയവരാണ് ആക്രമണത്തിനിരയായത്. പുലര്‍ച്ചെ പള്ളിയുടെ അകത്തേക്കു പ്രവേശിച്ച രണ്ട് വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം, യോബിലെ സൈനിക ക്യാമ്പിനുനേരെ ആക്രമണം നടത്തിയ നൂറോളം ബോക്കോ ഹറാം തീവ്രവാദികളെ വധിച്ചതായി സൈനിക വക്താവ് സാനി ഉസ്മാന്‍ അറിയിച്ചു.

Top