ദേവിയുടെ ടാറ്റൂ ശരീരത്ത് പതിപ്പിച്ച വിദേശികളെ ജനക്കൂട്ടം കൈയ്യേറ്റം ചെയതു

ബെംഗളൂരു: ഹിന്ദു ദേവിയായ യെല്ലമ്മയുടെ ടാറ്റൂ ശരീരത്ത് പതിപ്പിച്ച ഓസ്‌ട്രേലിയന്‍ സ്വദേശികളെ ഒരു കൂട്ടം ജനങ്ങള്‍ കൈയ്യേറ്റം ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മെല്‍ബണ്‍ സ്വദേശികളായ മാത്യു ഗോര്‍ഡനും (21) കാമുകി എമിലി കസ്സിയാനൗവി(20)നുമാണ് ഇത്തരത്തില്‍ ഒരു അനുഭവം.

കാലിലാണ് മാത്യു യെല്ലമ്മയുടെ ടാറ്റൂ പതിച്ചത്. തൊലിയുരിഞ്ഞുകളയുമെന്നും ഇവര്‍ യുവാവിനെ ഭീഷണിപ്പെടുത്തി. മതവികാരം വ്രണപ്പെടുത്തിയെന്നു പറഞ്ഞു ഇരുവരെയും മാപ്പു പറയിച്ചു.

ഹോട്ടലില്‍ നില്‍ക്കുകയായിരുന്ന മാത്യുവിനും എമിലിക്കും അടുത്ത് ഒരാള്‍ വന്ന് ടാറ്റുവിനെക്കുറിച്ചു ചോദിച്ചു. പെട്ടെന്നു തന്നെ ഒരുകൂട്ടമാളുകള്‍ തങ്ങളുടെ ചുറ്റുമെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് നിയമ വിദ്യാര്‍ഥിയായ ഗോര്‍ഡന്‍ പറഞ്ഞു. കൂടുതല്‍പ്പേരെ അവര്‍ വിളിച്ചുവരുത്തുന്നുണ്ടായിരുന്നു. ഇരുപത്തഞ്ചോളം പേര്‍ ചുറ്റും കൂടി.

തുടര്‍ന്ന് പൊലീസെത്തി ദമ്പതികളെയും അവരുടെ ഗൈഡും പ്രദേശവാസിയുമായ അഭിഷേകിനെയും അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതിഷേധക്കാരുടെ മുന്നില്‍വച്ച് ഹിന്ദു മൂല്യങ്ങളെക്കുറിച്ച് പൊലീസുകാര്‍ ഇവര്‍ക്കു ബോധവല്‍ക്കരണം നടത്തിയെന്നും ആരോപണമുണ്ട്.

അതേസമയം, സംഭവം പരിഹരിച്ചുവെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് അറിയിച്ചു. ഇരു കൂട്ടരും ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയെന്നും ദമ്പതികള്‍! മാപ്പപേക്ഷ എഴുതിനല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top