തിരുവാങ്കുളത്ത് പാറമടയിലേക്ക് കാര്‍ മറിഞ്ഞു; രണ്ടു മരണം, രണ്ടുപേരെ കാണാനില്ല

കൊച്ചി: കൊച്ചി-മധുര ദേശീയ പാതയ്ക്ക് സമീപം തിരുവാങ്കുളത്ത് നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ പാറമടയിലേക്ക് മറിഞ്ഞു.രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായി.

ജലഅതോറിറ്റി എന്‍ജിനിയര്‍ വിജു ഭാര്യ ഷീബ മക്കളായ കിച്ചു, മീനാക്ഷി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഷീബയുടെയും ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇടുക്കി സേനാപതി സ്വദേശിയാണ് മരിച്ച ഷീബ.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തൊടുപുഴയില്‍ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്നു ഇവര്‍. കൊച്ചി-മധുര ദേശീയ പാതയില്‍ നിന്ന് മാറിയാണ് അപകടം നടന്ന പാറമട.

വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടയ്ക്ക് കമ്പിവല കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് തകര്‍ത്താണ് കാര്‍ പാറമടയിലേക്ക് മറിഞ്ഞത്. വെള്ളത്തിന് 50 മീറ്ററോളം താഴെയാണ് കാര്‍ കിടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Top