തമിഴ് നടികര്‍ സംഘം തെരഞ്ഞെടുപ്പ്; വിശാല്‍ പക്ഷത്തിന് ജയം, ശര്ത കുമാറിന് പരാജയം

ചെന്നൈ: തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുവനടന്‍ വിശാലിന്റെ പാനലിനു വിജയം. നാസര്‍ പ്രസിഡന്റായും വിശാല്‍ ജനറല്‍ സെക്രട്ടറിയായും കാര്‍ത്തി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

പത്തു വര്‍ഷങ്ങളായി പ്രസിഡന്റായിരുന്ന ശരത് കുമാറിനെ 113 വോട്ടുകള്‍ക്കാണ് നാസര്‍ പരാജയപ്പെടുത്തിയത്. നാസര്‍ 1344 വോട്ടുകള്‍ നേടിയപ്പോള്‍ 1231 വോട്ട് നേടാനെ ശരത്കുമാറിനു കഴിഞ്ഞുള്ളു.

പാണ്ഡവ അണി എന്ന പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിശാലിന്റെ നേതൃത്വത്തിലുളള മുന്നണിയില്‍ നാസര്‍, കാര്‍ത്തി, കരുണാസ് എന്നീ താരങ്ങളും ഉണ്ട്. കാര്‍ത്തിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ രാധ രവിക്ക് 1138 വോട്ടുകള്‍ മാത്രമെ നേടുവാന്‍ കഴിഞ്ഞുള്ളു.

തെരഞ്ഞെടുപ്പിനിടെ ശരത്കുമാര്‍ നയിക്കുന്ന രാധാരവി വിഭാഗവും വിശാലിന്റെ പാനലും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നിരുന്നു. വിശാലിന് നേരിയ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മുന്‍നിര താരമായ കമല്‍ഹാസന്‍ വിശാല്‍ വിഭാഗത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രജനീകാന്ത്, വിജയ് ,അജിത് തുടങ്ങിയവര്‍ ആര്‍ക്കും പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.

Top