ജമ്മു കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി കരുതുന്ന ജവാന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. സൈനികന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു മൂന്ന് കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് വസ്ത്രം ലഭിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ലഭിച്ച വസ്ത്രത്തിന്റെ കഷ്ണങ്ങള്‍ പ്രാദേശികവാസികളാണ് സുരക്ഷാജീവനക്കാരെ ഏല്‍പ്പിച്ചത്. വസ്ത്രങ്ങള്‍ ഷക്കീറിന്റേത് തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു.

കുല്‍ഗാമിലെ രംഭാമ നോഹാമയില്‍ നിന്ന് ഷക്കീര്‍ മന്‍സൂര്‍ എന്ന ജവാനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ജവാന്റെ വീട് ആക്രമിച്ചതിനു ശേഷമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഭീകരര്‍ അഗ്‌നിക്കിരയാക്കി.

അവധിയിലായിരുന്ന ഇദ്ദേഹം ഈദില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ തോക്കുധാരികളായ ഭീകരര്‍ തടഞ്ഞു നിര്‍ത്തുകയും കാര്‍ കത്തിക്കുകയുമായിരുന്നു.

Top