കൈയ്യേറ്റം ചെയ്‌തെന്ന് യുവതിയുടെ പരാതി; ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍

ബംഗളുരു: അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയെ ബംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. 3 മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

നേരത്തെ, അമിത് മിശ്ര ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയുമായിയുമായി ബെംഗളൂരു സ്വദേശിനിയും ഹിന്ദി ചലച്ചിത്രനിര്‍മാതാവുമായ വന്ദന ജയിന്‍ രംഗത്തെത്തിയിരുന്നന്നു. ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ ബംഗളുരുവില്‍ എത്തിയ അമിത് മിശ്ര താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ച് തന്നെ മര്‍ദ്ദിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു അശോക് നഗര്‍ പോലീസ് മിശ്രയ്‌ക്കെതിരെ കേസെടുത്തുത്തിരുന്നു.

നാലുവര്‍ഷത്തോളമായി അമിത് മിശ്രയെ പരിചയമുണ്ടെന്നാണ് യുവതി പറയുന്നത്. സപ്തംബര്‍ 25ന് നഗരത്തിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു സംഭവം. തന്നോടുള്ള വഴക്കിനിടെ നിയന്ത്രണംവിട്ട അമിത് മിശ്ര കൈയേറ്റംചെയ്തുവെന്നും ചായക്കോപ്പകൊണ്ട് അടിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Top