എഎപി ഇല്ലാതാകും, പത്തു വര്‍ഷം മോദിയുടെ ഭരണത്തിന്‍കീഴില്‍; ജ്യോതിഷിയുടെ പ്രവചനം

ന്യൂഡല്‍ഹി: അഴിമതിക്കെതിരേ പോരാട്ടം നയിച്ച് ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി 2017 ഓടെ ഇല്ലാതാകുമെന്നു ജ്യോതിഷിയുടെ പ്രവചനം.

ജൂണില്‍ പാര്‍ട്ടി രണ്ടായി പിളരും. ഏറ്റവും മോശം സമയത്തിലൂടെയാണു കെജ്രിവാള്‍ കടന്നു പോകുന്നതെന്നും ജ്യോതിഷി സുശീല്‍ ചതുര്‍വേദി പ്രവചിച്ചു.

പാര്‍ട്ടി ഇല്ലാതാകുന്നതോടെ പ്രഭാവം നശിച്ച് കെജ്രിവാള്‍ ഒന്നുമല്ലാതായി തീരും. വാട്ടര്‍ലൂ യുദ്ധം തോറ്റ നെപ്പോളിയന്റെ അവസ്ഥയാകും കെജ്രിവാളിനെന്നും ഇദ്ദേഹം ശാരീരികമായിപ്പോലും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സുശീല്‍ പറയുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവും ബിജെപിയുടെ വിജയവും പ്രവചിച്ചതിലൂടെ പ്രസിദ്ധനായ വ്യക്തിയാണു സുശീല്‍. 2013 ല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ചയും തുടര്‍ന്നുണ്ടായ വീഴ്ചയും നേരത്തേ പ്രവചിച്ചിരുന്നു. പത്തു വര്‍ഷത്തോളം നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്നു സുശീല്‍.

റിലയന്‍സ് സഹോദരങ്ങളായ മുകേഷ്, അനില്‍ പോര്, സദാമിന്റെ വീഴ്ച, ചാള്‍സ് ഡയാനയുടെ വിവാഹമോചനവും സുശീല്‍ പ്രവചിച്ചിരുന്നു. എ.ബി. വാജ്‌പേയ് അധികാരത്തില്‍ വരുമെന്നും സോണിയ പ്രധാനമന്ത്രിയാകില്ലെന്നും പറഞ്ഞിരുന്നു.

Top