അരുവിക്കരയില്‍ സുരേന്ദ്രന് വിഎസ് മഹാന്‍; ഇപ്പോള്‍ വെറും ‘ശശി’ യായി മാറി !

കോട്ടയം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് നേതാവ് കെ.സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കേരളം കണ്ട ഏറ്റവും വലിയ അധികാര മോഹിയാണ് വി.എസ് എന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ആഞ്ഞടിച്ചു.

വയസ് നൂറായിട്ടും പാര്‍ലമെന്ററി മോഹം മതിയായിട്ടില്ല. കപട സദാചാരമാണ് വിഎസിനെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു.

വെള്ളാപ്പള്ളിയുടെ കൈയ്യില്‍ നിന്നു കാശ് വാങ്ങി സ്വന്തം ഗ്രൂപ്പുകാര്‍ക്കു വേണ്ടി ചെലവഴിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇതുവരെ വിഎസ് പറഞ്ഞിട്ടില്ലെന്നും,  വലിയ അദാനി വിരോധം പറഞ്ഞു നടന്നയാള്‍ ദല്ലാള്‍ നന്ദകുമാറിനെയും കൂട്ടി അദാനിയെ കണ്ടത് കോര്‍പ്പറേറ്റുകളെ എതിര്‍ക്കാനാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

facebook.jpg.image.784.410

തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ പത്ത് പാര്‍ട്ടിക്കാരെ കൊണ്ട് പ്രകടനം നടത്തിക്കുന്ന വിഎസ് ഇക്കുറി ‘ശശി’യാകുന്നത് നമ്മുക്ക് കാത്തിരുന്നു കാണാം. നവംബര്‍ 7ന് തകരാന്‍ പോകുന്നത് ഇടതുമുന്നണിയുടെ സ്വപ്നങ്ങള്‍ മാത്രമല്ല. കേരള ദൃതരാഷ്ട്രരുടെ അധികാര ദുര കൂടി ആയിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം ബിജെപി സഖ്യത്തിനെതിരെ വിഎസ് ആഞ്ഞടിച്ച് രംഗത്ത് വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, ശാശ്വതീകാനന്ദയുടെ ദുരൂഹമരണം, ബീഫ് വിവാദം തുടങ്ങിയ സംഭവങ്ങളില്‍ വിഎസിന്റെ ആക്രമണമാണ് എസ്എന്‍ഡിപിക്കും ബിജെപിക്കും വെല്ലുവിളി ഉയര്‍ത്തിയിരുന്നത്.

വിഎസിനെതിരെ സിപിഎം സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട പാര്‍ട്ടി കത്ത് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വീടു വീടാന്തരം കയറി വിതരണം ചെയ്ത് സിപിഎം അനുഭാവികളുടെ വോട്ടു തേടുന്നതിന് നേതൃത്വം കൊടുത്ത സുരേന്ദ്രനാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്.

 

 

Top