അമ്മയും നവജാത ശിശുവും മരിച്ച സംഭവം: ചികിത്സപിഴവില്ലെന്ന് ഐഎംഎ

ങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന് ഐഎംഎ വ്യക്തമാക്കി. മതിയായ എല്ലാ ചികിത്സയും ഐശ്വര്യക്ക് നൽകിയിരുന്നുവെന്ന് ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എൻ.എം.അരുൺ പറഞ്ഞു. അമിതമായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് ഇടയാക്കിയത്. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എൻ.എം.അരുൺ പറഞ്ഞു. അതേസമയം ഐഎംഎയുടെ നിലപാടിനെതിരെ ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ചികിത്സാ പിഴവല്ലെന്ന ഐഎംഎ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ഐഎംഎ ഇപ്പോൾ ഡോക്ടർമാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഡോക്ടർമാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഐശ്വര്യയുടെ കുടുംബം വ്യക്തമാക്കി.

Top