അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തൃശൂര്‍: 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് എ.പി. അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താന്‍ കെ. സുധാകരന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ചാലക്കുടിയില്‍ നിന്നും മധുര ജോഷിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തെ ഇറക്കിയത് അതിനായിരുന്നു. സി.പി.എമ്മില്‍ നിന്നും വിട്ടു പോയതിന് പ്രതികാരം തീര്‍ത്തതാണെന്ന് വരുത്തി കുറ്റം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നു ഉദ്ദേശമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ തൃശൂര്‍ ഐ.ജി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്ന് മധുര ജോഷിയെയും സംഘത്തെയും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പദ്ധതി പൊളിഞ്ഞു. പോളിങ്ങ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞത്തെിയ സുധാകരന്‍ അവരെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടു പോയി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് പ്രചാരണം കിട്ടിയ സംഭവം യഥാര്‍ഥത്തില്‍ കൊലപാതകത്തിനുള്ള നീക്കമായിരുന്നു. അന്ന് ഗൂഢാലോചന അന്വേഷിച്ചില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Top