അഡ്വക്കറ്റ് ജനറല്‍ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

കൊച്ചി: അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എജിയുടെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും തമിഴ്‌നാട് എജിയെ കണ്ട് പഠിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

120 സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും കേസിന്റെ നടത്തിപ്പ് കാര്യക്ഷമമല്ല. അഭിഭാഷകര്‍ പലരും അബ്കാരികളുടെ ബിനാമികളാണെന്നും കോടതി ചൂണ്ടിക്കാട്ടി. സോളാര്‍ കേസില്‍ മാത്രമാണ് ഇവര്‍ ആത്മാര്‍ത്ഥത കാണിച്ചതെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിമര്‍ശിച്ചു.

അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശമെന്നും കോടതി ചോദിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് കാര്യക്ഷമമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.

Top