സിയൂള്‍: ദക്ഷിണ കൊറിയയെ ഭീതിയിലാഴ്ത്തി മെര്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൂടുതല്‍ ആളുകളിലേക്കു പടരുന്നു. ഞായറാഴ്ച രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മെര്‍സ് മൂലം മരണമടഞ്ഞവരുടെ എണ്ണം രാജ്യത്ത് 32 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 182 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദക്ഷിണ കൊറിയയില്‍ മെര്‍സ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി


