നിലപാട് വ്യക്തമാക്കി മായാവതി, ഇനി അഖിലേഷിനെ പിന്തുണയ്ക്കില്ലെന്ന് സൂചന

Samajwadi-and-BSP-Uttar-Pradesh-min

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക.

ബി.എസ്.പി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്.പിയെ പിന്തുണയ്ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തിന് ശേഷമാണ് മായാവതി പത്രക്കുറിപ്പ് പുറത്തിറക്കിയത്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയുന്നതിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്നും പത്രക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ചാണ് മത്സരിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ട് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ല.

Top