വിംബിള്‍ഡണ്‍ ; ആന്‍ഡി മറെയ്ക്കു പിന്നാലെ നൊവാക് ജ്യോകോവിച്ചും സെമി കാണാതെ പുറത്ത്

വിംബിള്‍ഡണ്‍ ടെന്നീസില്‍ ആന്‍ഡി മറെയ്ക്കു പിന്നാലെ നൊവാക് ജ്യോകോവിച്ചും സെമി കാണാതെ പുറത്ത്.

അമേരിക്കയുടെ സാം ക്വെറിയാണ് നിലവിലെ ചാംപ്യനായ മറെയെ അട്ടിമറിച്ചത്. ജ്യോകോ പരിക്ക് മൂലം പിന്മാറുകയായിരുന്നു.

അതേസമയം റോജര്‍ ഫെഡററും മാരിന്‍ സിലിച്ചും സെമിയില്‍ കടന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മറെ കീഴടങ്ങിയത്.

ചെക് റിപ്പബ്ലിക്ക് താരം തോമസ് ബെര്‍ഡിക്റ്റിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു രണ്ടാം സീഡ് നൊവാക് ജ്യോകോവിച്ചിന്റെ പിന്മാറ്റം.

കാനഡയുടെ മിലോസ് റോണിച്ചിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തകര്‍ത്താണ് മൂന്നാം സീഡ് റോജര്‍ ഫെഡററുടെ സെമി പ്രവേശം. ലക്‌സംബര്‍ഗ് താരം ഗില്ലസ് മുള്ളറെ തോല്‍പ്പിച്ച് ഏഴാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചും സെമിയിലെത്തി.

Top