virat kohli ‘s shot of the year already has a big challenge

ന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് താരങ്ങളടിച്ച സിക്‌സുകളെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം. ഒരാള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും മറ്റൊരാള്‍ അഫ്ഗാനിസ്ഥാന്‍ താരം നജീബുല്ലാഹ് സദ്‌റാനുമാണ്.

ഇംഗ്ലണ്ടിനെതിരെ പുണെയില്‍ നടന്ന ഒന്നാം ഏകദിനത്തിലാണ് കൊഹ്‌ലി ഈ സിക്‌സടിച്ചത്. മത്സരത്തിന്റെ 34ാം ഓവറില്‍ ക്രിസ് വോക്‌സ് എറിഞ്ഞ ഓഫ്‌സൈഡിന് പുറത്ത് പിച്ച് ചെയ്ത പന്ത് ലാഘവത്തോടെ കൊഹ്‌ലി ഗാലറിയിലെത്തിച്ചു.

കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ കൊഹ്‌ലിയുടെ ഈ സിക്‌സറിനെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇതുപോലൊരു ഷോട്ട് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു സഹ കമന്റേറ്ററായ സഞ്ജയ് മഞ്ജക്കറും പറഞ്ഞത്.

ഐസിസിയുടെ അസോസിയേറ്റഡ് രാജ്യങ്ങള്‍ പങ്കെടുത്ത ഡസേര്‍ട്ട് ടി ട്വന്റിയിലായിരുന്നു സദ്‌റാന്റെ സിക്‌സ്. യുഎഇയ്‌ക്കെതിരായ മത്സരത്തിലെ 19ാം ഓവറില്‍ അവിശ്വസനീയമായ സിക്‌സിലൂടെ സദ്‌റന്‍ അഫ്ഗാനിസ്ഥാനെ വിജയിപ്പിക്കുകയായിരുന്നു.

ഓഫ് സൈഡില്‍ വൈഡായി പോയ പന്തില്‍ ബാറ്റ് വെച്ച സദ്‌റന്‍ ക്രീസില്‍ വീണു. എങ്കിലും പന്ത് നിലംതൊടാതെ ബൗണ്ടറി ലൈന്‍ കടന്നു.

Top