മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് .
തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചു. സംഘടനാ ചുമതലകൾ ഉളളതിനാലാണ് മൽസര രംഗത്തുനിന്ന് പിന്മാറിയതെന്ന് മജീദ് പിന്നീട് വിശദീകരിച്ചുവ്യക്തമാക്കി.
മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും.
അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി.ബഷീറിനെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ ബഷീർ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥാനാർഥി.