ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മദ്യശാലയില്‍ നിന്ന് വ്യാജമദ്യം കഴിച്ച് പത്ത് മരണം

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് പത്തു മരണം. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായിരിക്കുന്നത്.

സര്‍ക്കാരിന്റെ മദ്യശാലയില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. കാണ്‍പുര്‍ ജില്ലയിലെ ഹൂച്ചില്‍ ശനിയാഴ്ച നാലുപേര്‍ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലും ഒരാള്‍ മരണപ്പെട്ടു. രാജേന്ദ്ര കുമാര്‍(48), രത്‌നേശ് ശുക്ല(51), റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ജഗ്ജീവന്‍ റാം(62) ഉമേഷ്(30) ഭോലാ യാദവ്(30) എന്നിവരാണ് മരിച്ചത്.

മതൗലി, മഘയ്പൂര്‍വ, ഭന്‍വാര്‍പുര്‍ ഗ്രാമങ്ങളിലായി അഞ്ചുപേരും മരിച്ചു. ശ്യാമു(40), ചുന്ന കുശവഹ(28), ഹരി മിശ്ര(50) നാഗേന്ദ്ര സിങ്(40) പങ്കജ് ഗൗതം(40) എന്നിവരാണ് മരിച്ചത്.

Top