അണ്ടര്‍ 17 ലോകകപ്പ്, ക്വാര്‍ട്ടറില്‍ പ്രവേശനം നേടി സ്പെയിനും ഇറാനും

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ സ്പെയിനും ഇറാനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

സ്പെയിനും ഇറാനും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയിച്ചത്. ഫ്രാന്‍സായിരുന്നു സ്പെയിനിന്റെ എതിരാളികള്‍ ഇറാന്‍ മെക്സിക്കോയേയും പരാജയപ്പെടുത്തി.

മിറാണ്ട, ഏബല്‍ റൂയിസ് എന്നിവര്‍ സ്പെയിനിനായും പിന്റോര്‍ ഫ്രാന്‍സിനുവേണ്ടിയും ഗോള്‍ നേടി. ആവേശകരമായ മത്സരത്തില്‍ ഫ്രാന്‍സായിരുന്നു ആദ്യം ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ പിന്റോറിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷം മിറാണ്ടയിലൂടെ സ്പെയിന്‍ സമനില പിടിച്ചു.

കളി ഷൂട്ടൗട്ടിലേക്കെന്നു തോന്നിച്ച നിമിഷം 90-ാം മിനിറ്റില്‍ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കളിയുടെ ഗതിതിരിച്ചു. ഫ്രാന്‍സിന്റെ നെഞ്ചുതകര്‍ത്ത് ഏബല്‍ റൂയിസ് പെനാല്‍റ്റി വലയിലാക്കി.

ഇറാന്‍ ആധികാരിക ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ കടന്നത്. മുഹമ്മദ് ഷരീഫ്, അലിയാര്‍ സയ്ദ് എന്നിവരാണ് ഇറാനായി ഗോള്‍ നേടിയത്. റോബര്‍ട്ടോ ഡി ലാ റോസ മെക്സിക്കോയുടെ ആശ്വാസ ഗോള്‍ നേടി.

Top