തിരുവനന്തപുരം: അസാധുവാക്കിയ നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ക്യൂ നിന്നു മരിച്ചവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതം സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇപ്രകാരം മരിച്ച നാല് പേരുടെ കുടുംബങ്ങൾക്കു സഹായം ലഭിക്കും.
ക്യൂ നില്ക്കവേ സി ചന്ദ്രശേഖരൻ (കൊല്ലം), കാർത്തികേയൻ (ആലപ്പുഴ), പി.പി. പരീത് (തിരൂർ), കെ.കെ. ഉണ്ണി (കണ്ണൂർ) എന്നിവരാണ് മരിച്ചത്.