പശു ഇറച്ചി വിറ്റെന്ന് ആരോപിച്ച് രണ്ടുപേര്‍ക്ക് ഗോരക്ഷകരുടെ ക്രൂരമര്‍ദനം

crime

മുംബൈ: മഹാരാഷ്ട്രയില്‍ പശു ഇറച്ചി വിറ്റെന്ന് ആരോപിച്ച് രണ്ടുപേര്‍ക്ക് ഗോരക്ഷകരുടെ ക്രൂരമര്‍ദനം. ഇരുവരെയും മര്‍ദിക്കുന്നതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു ഗോരക്ഷാ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

ഗോവധം നിരോധിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ അനധികൃതമായി പശുവിറച്ചി വില്‍ക്കുന്നുവെന്നാണ് സംഘം ആരോപിച്ചത്.

ഗോരക്ഷാ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മര്‍ദനമേറ്റ രണ്ടു പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു. പിടികൂടിയ ഇറച്ചി കൂടുതല്‍ പരിശോധനകള്‍ക്കായി നാഗ്പൂരിലെ ലബോറട്ടറിയിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.

Top