മുരുകന്റെ മരണം ; ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി

murugan

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരായ പാട്രിക് പോള്‍, ശ്രീകാന്ത് വലസപ്പള്ളി എന്നിവരോടാണ് ആരോഗ്യ സെക്രട്ടറി വിശദീകരണം തേടിയിരിക്കുന്നത്.

2017 ഓഗസ്റ്റ് ഏഴിനാണ് മുരുകന്‍ കൊല്ലം ഇത്തിക്കരയ്ക്കു സമീപം അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ മുരുകന്‍ മരണത്തിന് കീഴങ്ങുകയായിരുന്നു. മുരുകന് ആവശ്യമായ ചികിത്സ ആശുപത്രി അധികൃതര്‍ നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.

Top