ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് ; മൂന്ന് പേരെ കാണാതായി , 38,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു

മനില: ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് 38,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. അപകടത്തിൽ മൂന്ന് പേരെ കാണാതായി.

കിഴക്കൻ ഫിലിപ്പീൻസിലെ ട്രോപ്പിക്കൽ മേഖലയിലാണ് ‘കായി ടക്ക്’ കൊടുങ്കാറ്റ് വീശിയത്. കാണാതായത് മൂന്ന് മത്സ്യത്തൊഴിലാളികളെയാണ്.

ഫിലിപ്പീൻസിൽ മൂന്നാമത്തെ വലിയ ദ്വീപായ ശമറിൻറെ വടക്കൻ ഭാഗത്ത് കൊടുങ്കാറ്റ് ശക്തമായി ആഞ്ഞടിച്ചിരുന്നു. തുടർന്ന് നിരവധി ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.

ശമറിൽ വീശിയ കാറ്റിന്റെ ഭാഗമായി അടുത്തുള്ള ലെയ്റ്റ ദ്വീപിൽ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായതായി അധികൃതർ റിപ്പോർട്ട് വ്യക്തമാക്കി.

4.5 ദശലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപുകൾ നാല് വർഷം മുൻപ് സൂപ്പർ ടൈഫൂൺ ഹൈയൻ കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് 7,350ത്തിൽ പരം ആളുകൾ മരണപ്പെട്ടിരുന്നു.

മൽസ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദേശം നൽകി.

കിഴക്കൻ ഫിലിപ്പീസിൽ കൂടുതൽ കനത്ത മഴ ഉണ്ടാകുമെന്നും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Top