Thiruvanchoor radhakrishnan on munnar land issue

Thiruvanchoor rashakrishnan

തിരുവനന്തപുരം: യുഡിഎഫിന്റെ കാലത്ത് മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന വിഎസ് അച്യുതാനന്ദന്റെ ആരോപണം വസ്തുതാവിരുദ്ധമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

മൂന്നാറില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൂന്നാറില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുടേത് കയ്യേറ്റ ഭൂമിയെന്ന് പരാതിയുണ്ടായിരുന്നുവെന്നും രാജേന്ദ്രന്‍ ഇക്കാര്യം സമ്മതിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെ സ്ഥലമാണ് രാജേന്ദ്രന്‍ കയ്യേറിയത്. റവന്യൂഭൂമിയും രാജേന്ദ്രന്‍ കയ്യേറിയിരുന്നു. നിയമാനുസൃതമാക്കും എന്നാണ് രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. നടപടിയെടുക്കാതിരുന്നത് ജനപ്രതിനിധിയെ മോശമാക്കേണ്ടെന്ന് കരുതിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മൂന്നാറില്‍ കൈയേറ്റങ്ങള്‍ വീണ്ടും വ്യാപകമായത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച സ്ഥലങ്ങള്‍കൂടി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൈയേറിയെന്നും ഈ സമയം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി.എസ് ചോദിച്ചിരുന്നു.

Top