അവിടെ ലിംഗം ഐശ്വര്യത്തിന്റെ ചിഹ്നം , പൂജാരി അനുഗ്രഹിക്കുന്നതും ലിംഗ മാതൃക !

കേരളത്തില്‍ ഹരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി ഹീറോയാകുമ്പോള്‍ ഭൂട്ടാനിലുള്ള ഒരു വിഭാഗത്തിന് അതത്ര രസിച്ചിട്ടില്ല.സ്വാമിയോടുള്ള താല്‍പര്യം കൊണ്ട് ഒന്നും അല്ല അത്. വിചിത്രമായ ഒരു വിശ്വാസത്തിന്റെ ഭാഗമാണത്.

ഗ്രാഫിക് നോവലിസ്റ്റ് ഷാരോണ്‍ റാണിയാണ് ഈ വിചിത്ര ആചാരം തുറന്നു കാട്ടിയത്.

ഭൂട്ടാനിലെ വീടുകളുടെ ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങളുണ്ടെന്നും അവയെ ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ കാണുന്നതെന്നും ഷാരോണ്‍ പറയുന്നു.

ഇന്നും പുനാഖ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ പോയാല്‍, ലിംഗത്തിന്റെ മാതൃകയിലുള്ള തടി തലയില്‍ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുകയെന്നും ഷാരോണ്‍ പറയുന്നു.

unnamed (2)

ആദ്യമായി ഭുട്ടാനില്‍ എത്തിയപ്പോള്‍ ആകെ അദ്ഭുതമായിരുന്നു എല്ലാ വീടുകളുടെയും ചുമരുകളില്‍ റിബ്ബണ്‍ കെട്ടിയ ലിംഗത്തിന്റെ ചിത്രങ്ങള്‍. ഐശ്വര്യത്തിന്റെ ചിഹ്നമായാണ് അവര്‍ അതിനെ കാണുന്നത്. നമ്മുടെ നാട്ടിലെ ശിവലിംഗം പോലെ. ഭൂട്ടാനിലെ പുനാഖ എന്ന സ്ഥലത്തു ഒരു പ്രത്യേക ക്ഷേത്രം തന്നെയുണ്ട്.

പേര് ‘ചിമ്മി ലഖാങ്’. അവിടെ പണ്ട് ഒരു സന്യാസി ഉണ്ടായിരുന്നു. പേര് ‘ഡ്രൂക്പ കിന്‍ലെ’, ‘ദി ഡിവൈന്‍ മാഡ് മാന്‍’ എന്നായിരുന്നു ആള്‍ അറിയപ്പെട്ടിരുന്നത്. തന്റെ ലിംഗം പ്രദര്‍ശിപ്പിച്ച് അന്ന് നിലവില്‍ നിന്നിരുന്ന സദാചാരത്തെ ചോദ്യം ചെയുകയും, പിശാചുക്കളെ ഓടിക്കുകയും ചെയ്തിരുന്നു എന്നാണ് കഥ. ഇപ്പോഴും ആ ക്ഷേത്രത്തില്‍ പോയാല്‍ തടിയുടെ ഒരു കൂറ്റന്‍ ലിംഗം നമ്മുടെ തലയില്‍ കൊട്ടിയാണ് പൂജാരി അനുഗ്രഹിക്കുക.ലിംഗവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി ആചാരാനുഷ്ഠാനങ്ങളാണ് ഈ പ്രദേശത്തുള്ളത്.

Top