സോള്‍: വിരോധങ്ങള്‍ മറന്ന് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഇന്ന് ചര്‍ച്ചയ്ക്ക്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുരാജ്യങ്ങളും ചര്‍ച്ചനടത്തുക. ഇതിനെതുടര്‍ന്ന്, അതിര്‍ത്തിയില്‍ ഹോട്ട്‌ലൈന്‍ പുനസ്ഥാപിക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ, ഉത്തര കൊറിയയുമായി ജനുവരി ഒമ്പതിന് ഉന്നതതല ചര്‍ച്ച നടത്തുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചിരുന്നു.
ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയൻ താരങ്ങളെ പങ്കെടുപ്പിക്കുന്നത് ബന്ധപ്പെട്ടാണ് ചർച്ചയെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ചർച്ചയിലൂടെ ഇരു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് സൂചനകൾ.
ദക്ഷിണ കൊറിയയില്‍ വെച്ച് നടക്കുന്ന ശീതകാല ഒളിംപിക്സില്‍ ഉത്തര കൊറിയയുടെ ടീമിനെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കിം വ്യക്തമാക്കിയതിനാലാണ് ദക്ഷിണ കൊറിയയുടെ പുതിയ തീരുമാനം. ഉത്തര കൊറിയൻ പ്രതിനിധികളുമായി പാൻമുൻജോം പ്രവിശ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രി ചോ മൈയംഗ് ഗ്യോംഗ് പറഞ്ഞു.
ഒളിംപിക്സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ സമാധാനവും , ഐക്യവും പുനഃസ്ഥാപിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ചൂണ്ടിക്കാട്ടി.