ഗര്‍ഭകാലത്ത് ഹാജര്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിനി പരീക്ഷയെഴുതേണ്ടെന്ന് സുപ്രീംകോടതി

pregnant

ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിനാല്‍ ക്ലാസ് നഷ്ടപ്പെട്ട നിയമവിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് പരീക്ഷ എഴുതിക്കണം എന്നാവശ്യപ്പെട്ടു കോടതിയില്‍ എത്തിയത്.

ഹാജര്‍ വിഷയത്തില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്.

അറ്റന്‍ഡന്‍സ് തീരെ കുറവായതിനാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതുന്നില്‍ നിന്നും വിദ്യാര്‍ഥിനിയെ സര്‍വകലാശാല വിലക്കിയിരുന്നു. പരീക്ഷ എഴുതാനുള്ള തന്റെ അവകാശം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയില്‍ ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗര്‍ഭാനന്തര അനാരോഗ്യം കാരണമാണ് ക്ലാസില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകരായ ആശിഷ് വീര്‍മണിയും ഹിമാംശു ധുപേറും വാദിച്ചിരുന്നു.

Top