സിപിഎമ്മിന്റെ 2019ലെ വിജയം പറയാന്‍ സാധിക്കില്ല, പ്രധാന ലക്ഷ്യം ബിജെപി ; കാരാട്ട്

PRAKAS KARATT

ന്യൂഡല്‍ഹി: കേരളത്തിലുള്‍പ്പെടെ സിപിഎമ്മിന് 2004ല്‍ ലഭിച്ച വിജയം 2019ല്‍ ആവര്‍ത്തിക്കില്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. 2004ല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 18 സീറ്റുകളാണ് എന്നാല്‍ 2019ല്‍ വിജയം എങ്ങനെയാണെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്ന് കാരാട്ട് അറിയിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാന ലക്ഷ്യം ബിജെപിയെ പ്രതിരോധിക്കുക എന്നതാണ്. അതേസമയം, ജയിക്കാനായി കോണ്‍ഗ്രസ്സിനൊപ്പം ചേരാനോ ധാരണയിലെത്താനോ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയപരമായിരിക്കണമെന്നും കാരാട്ട് വ്യക്തമാക്കി.

യെച്ചൂരിയുമായി പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയപരമായ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും പറഞ്ഞു. പ്രദേശിക പാര്‍ട്ടികളാണ് മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top