ഗാസ: ഇസ്രയേലിനു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് മൂന്നു പാലസ്തീനികളെ ഹമാസ് സുരക്ഷാ സേന തൂക്കി കൊന്നു.
മാർച്ചിൽ ഹമാസിന്റെ ഉന്നത കമാൻഡറായ മാസെൻ ഫഖാ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് മൂവരേയും ഹമാസ് തൂക്കിലേറ്റിയത്.
കൊല്ലപ്പെട്ടവരില്‍ ഒരാൾക്ക് ഫഖായുടെ മരണവുമായി നേരിട്ടു ബന്ധമുണ്ട്. ഫഖായുടെ തലയ്ക്കും നെഞ്ചിലും വെടിയുതിർത്തതായി ഇയാൾ സമ്മതിച്ചിരുന്നു. മറ്റു രണ്ടു പേർക്ക് കുറ്റകൃത്യവുമായി നേരിട്ടു ബന്ധമില്ല.
പാലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസിന്റെ അനുമതിയില്ലാതെ ഇവരെ തൂക്കിലേറ്റരുതെന്ന് ഗാസാ മനുഷ്യാവകാശ സംഘടന വാദിച്ചിരുന്നു. എന്നാൽ അബ്ബാസിന്റെ അംഗീകാരമില്ലാതെ വിധി നടപ്പിലാക്കാൻ ഹമാസ് കോടതി അനുമതി നൽകുകയായിരുന്നു.