ഓഖിയിൽ പ്രതിഷേധ തിരമാല ഉയർത്തുന്ന സഭയോട് മാസ് ചോദ്യങ്ങളുമായി ഒരു വിഭാഗം

കൊച്ചി: ഓഖിയില്‍ പ്രതിഷേധ തിരമാല ഉയര്‍ത്തുന്ന സഭാ നേതൃത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുന്നു.

സഭാ വിശ്വാസകളും അല്ലാത്തവരുമായ വലിയ ഒരു വിഭാഗമാണ് നേതൃത്വത്തിന്റെ ഇരട്ട താപ്പ് നയം തുറന്ന് കാട്ടുന്നത്.

പൂന്തുറയില്‍ നിന്നും കാണാതായ മല്‍സ്യത്തൊഴിലാളി ജസ്റ്റിന്റെ പ്രായം 16 ആണെന്ന് ചൂണ്ടിക്കാട്ടുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ ഈ പ്രായത്തിലുള്ള യുവാവിന്, അനവധി വിദ്യാഭാസ സ്ഥാപനങ്ങളും സമ്പത്തുമുള്ള സഭയുണ്ടായിട്ടും എന്തുകൊണ്ട് കടലില്‍ പോകേണ്ടി വന്നു എന്ന വലിയ ചോദ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :-

കേരളത്തില്‍ ആദ്യ മന്ത്രിസഭക്കെതിരെ സഭ ഇളക്കിവിട്ട് വിമോചന സമരം ആസൂത്രണം ചെയുംബോള്‍ സഭക്ക് വേണ്ടി ചാവേര്‍ ആയതും ഇതേ കരയിലെ മല്‍സ്യത്തൊഴിലാളികളായിരുന്നു എന്ന് ഓര്‍ക്കണം . അത് കഴിഞ്ഞിട്ട് 55 വര്‍ഷം കഴിഞ്ഞു . ഇന്നും മല്‍സ്യത്തൊഴിലാളി സഭാ മക്കളുടെ ജീവിതം അതുപോലെ തന്നെ , (അതെ മല്‍സ്യത്തൊഴിലാളികള്‍ മാത്രം )എന്നിട്ടിപ്പോഴും ഒരു 16 വയസുകാരനു വരെ അവന്റെ വിദ്യാഭ്യാസം എല്ലാം ഉപേക്ഷിച് ജീവിതം പുലര്‍ത്താന്‍ കടലില്‍ പോകേണ്ടീവരുന്നു . സഭ ഇവര്‍ക്ക് വേണ്ടീ ഇത്ര വര്‍ഷമായിട്ടും ഒന്നും ചെയ്തിട്ടില്ല .

എറണാകുളം ജില്ലയിലെ ഏറ്റവും ശക്തരായ സമുധായം ഏതാന്നറിയാമൊ ? അത് ലത്തീന്‍ സഭയായ വരാപ്പുഴ അതിരൂപതയാണ് എറണാകുളത്തെ ഏറ്റവും പ്രശസമായ സെന്റ് ആല്‍ബര്‍ട്ട്‌സ് , സെന്റ് പോള്‍സ് , അക്വിനാസ് ഉള്‍പ്പെടെ ഗ്ലാമര്‍ കോളേജുകള്‍ സഭയുടെയാണ്.

ഒരു രാഷ്ട്രീയ പാമ്പര്യവും ഇല്ലാത്ത കോളേജ് അധ്യാപകനായ കെ.വി തോമസിനെ എറണാകുളത്തിന്റെ എംപി യും കേന്ദ്രമന്ത്രിയുമാക്കുന്നു , ഡൊമിനിക് പ്രസന്റേഷനെ സംസ്ഥാന മന്ത്രിയാക്കുന്നു. എറണാകുളം ജില്ലയിലെ ഏറ്റവും ശക്തമായ പ്രഷര്‍ ഗ്രൂപ്പാണു ലത്തീന്‍ സഭയായ വരാപ്പുഴ രൂപത .

എന്നാല്‍ എറണാകുളം ജില്ലയിലെ ഏറ്റവും പിന്നോക്കക്കാര്‍ ആരാന്ന് അറിയാമൊ ? അതും ഇതേ ലത്തീന്‍ സഭയുടെ അംഗങ്ങള്‍ തന്നെയാണു !! എറണാകുളം ജില്ലയില്‍ പട്ടികജാതി വിഭാഗത്തേക്കാള്‍ പിന്നോക്കമാണു ചെല്ലാനം മുതല്‍ മുനംബം വരെയുള്ള മേഖലയിലെ മല്‍സ്യത്തൊഴിലാളികളായ ലത്തീന്‍ സഭാ മക്കള്‍ !! അവിശ്വസനീയമായി തോന്നുന്നുവല്ലെ ? ചെല്ലാനവും , കണ്ണമാലിയിലും , വൈപ്പിനിലുമെല്ലാമുള്ള കൃസ്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണു ജില്ലയിലെ ഏറ്റവും പിന്നോക്കക്കാര്‍

കേരളത്തിലെ തന്നെ ഏറ്റവും സ്വാധീന ശക്തിയുള്ള വരാപ്പുഴ അതിരൂപതയിലെ മല്‍സ്യത്തൊഴിലാളികളായ സഭാ മക്കള്‍ എന്നും സഭക്ക് വേണ്ടിയുള്ള ചാവേറുകള്‍ മാത്രമാണു . ഇന്ത്യയിലെ തന്നെ ഏറ്റവും സംബന്ന മതവിഭാഗമായ കത്തോലിക്ക സഭയുടെ ഭാഗമാണു ഇതേ മല്‍സ്യത്തൊഴിലാളികള്‍ എന്നത് നമ്മുടെ ചിന്തകള്‍ക്കും അപ്പുറമുള്ള യാഥാര്‍ത്ത്യമാണു .

1959 ല്‍ ഇ എം എസ് സര്‍ക്കാരിനെ നിലത്തിറക്കാന്‍ സഭക്ക് ചാവേറുകളായി മല്‍സ്യത്തൊഴിലാളികളെ വേണമായിരുന്നു . ഇന്ന് 2017 ല്‍ പിണറായി മന്ത്രിസഭക്കെതിരെ നില്‍ക്കാനും സഭക്ക് ഇതേ മല്‍സ്യത്തൊഴിലാളികളെ തന്നെ വേണം .

മല്‍സ്യത്തൊഴിലാളി സഭാമക്കള്‍ ആണെങ്കില്‍ അറുപത് വര്‍ഷം മുന്‍പ് കേരളം രൂപം കൊണ്ടാ ആതേ കാലത്തില്‍ തന്നെയാണു ഇപ്പോഴും , അതേ ജീവിത നിലവാരത്തില്‍ തന്നെ .

16 വയസുകാരന്‍ ജസ്റ്റിന്‍ കടലില്‍ നിന്ന് തിരിചു വന്നില്ല എന്നതിന്റെ അത്രയും ഗുരുതരമാണു , സഭാമക്കളായ കുരുന്നുകള്‍ വരെ വിദ്യാഭ്യാസം ഉപേക്ഷിച് കടലില്‍ പോകേണ്ടി വരുന്നു എന്നതും .

തമിഴ്‌നാട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ കേരള പാക്കേജ് നടപ്പിലാക്കണം , കേരള സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കണം എന്നത് കവിഞ്ഞ് ഇപ്പോള്‍ അവരുടെ ഗ്രാമത്തെ കേരളത്തോട് ചേര്‍ക്കണം എന്ന് വരെ ആയി കാര്യങ്ങള്‍.

ഇവിടെ ആണെങ്കിലൊ , പാതിരിമാര്‍ മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം വെചുകൊണ്ട് വിലപേശല്‍ നടത്തുന്നു . മൃതദേഹവുമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും എന്നാണു ഭീഷണി .

25 ലക്ഷം രൂപ നഷ്ടപരിഹാരം , ആശ്രിതര്‍ക്ക് ജോലി , പരിക്കേറ്റവര്‍ക്ക് 5 ലക്ഷം , സൗജന്യ റേഷന്‍ , സൗജന്യ തുടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുനരധിവാസ പാക്കേജ് നടേപ്പാക്കിയ സര്‍ക്കാരിനെ ലത്തീന്‍ സഭ ഭീഷണിപ്പെടുത്താന്‍ നോക്കുന്നത് മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയല്ല എന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകാം . സഭയുടെ മറ്റു താല്‍പര്യങ്ങള്‍ മല്‍സ്യത്തൊഴിലാളികളെ മുന്നില്‍ നിറുത്തി വില പേശി വാങ്ങുന്നു , എന്ന് മാത്രം .

സര്‍ക്കാര്‍ മാന്യമായ നഷ്ടപരിഹാരം നടപ്പിലാക്കി . ഇനി സഭ ദുരന്തത്തിനിരയാവര്‍ക്ക് എന്ത് കൊടുക്കുന്നുണ്ട് എന്ന് വ്യക്തമാക്കണം .

സഭയുടെ സ്ഥാപനങ്ങളില്‍ ദുരന്തത്തിനിരയാവര്‍ക്ക് ജോലി നല്‍കുമൊ ?
മരിച സഭാ വിശ്വാസികളുടെ മക്കളെ ചെറുപ്രായത്തില്‍ കടലില്‍ വിടാതെ നിങ്ങള്‍ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുമൊ ? തൊഴില്‍ ഉപകരണങ്ങള്‍ സഭ നല്‍കുമൊ ?

ഇന്ത്യയിലെ ഏറ്റവും സംബന്നമായ കത്തോലിക്കാ സഭ വിചാരിച്ചാല്‍ നിസാരമായി നടപ്പിലാക്കാം . പക്ഷെ അവര്‍ വിചാരിക്കില്ല എന്ന് മാത്രം . കാരണം ഇവരെല്ലാം വിദ്യാഭ്യാസം നേടി രക്ഷപെട്ടാല്‍ പിന്നെ സഭക്ക് വേണ്ടി തെരുവിലിറങ്ങാന്‍ വേറെ ആരു വരും ?

അതുകൊണ്ട് തന്നെ ഇനിയും ഇവിടെ പതിനാലും പതിനാറും വയസുള്ള കൃസ്ത്യന്‍ മനുഷ്യത്തൊഴിലാളികള്‍ ഉണ്ടാവും . ജസ്റ്റിന്‍മാര്‍ ഉണ്ടാവേണ്ടത് സഭയുടെ മാത്രം ആവശ്യമാണല്ലൊ .

NB: തമിഴ് നാട്ടില്‍ തെരുവിലിറങ്ങിയ മല്‍സ്യത്തൊഴിലാളി സമരം ഉല്‍ഘാടനം ചെയ്ത തൂത്തൂര്‍ ഫെറോന വികാരി ഫാ. ആന്‍ഡ്രൂസ് ഗോമസ് പറഞ്ഞത് ‘ കേരള മാതൃകയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും പ്രത്യേക പാക്കേജും നടപ്പാക്കണമെന്നാണ് . തമിഴ്‌നാട്ടില്‍ ഒരു രക്ഷാപ്രവര്‍ത്തനവും നടക്കുന്നില്ലെന്നാണ് ഫാ. ആന്‍ഡ്രൂസ് ഗോമസ് പറഞ്ഞത്

Top