സ്‌പെയിനിലെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി മരിയാനോ റജോയ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു

മാഡ്രിഡ്: സ്‌പെയിനിലെ പ്രധാനമന്ത്രിയായിരുന്ന മരിയാനോ റജോയ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ,രാഷ്ട്രീയത്തില്‍ സ്വയം സമര്‍പ്പിക്കുന്നതിനെക്കാള്‍ ഉപരി ജീവിതത്തില്‍ മറ്റ് കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീവ്രമായ രാഷ്ട്രീയജീവിതമായിരുന്നു നയിച്ചിരുന്നത്, ഇനി ഇവിടെ താമസിക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ അടിയന്തര പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏഴു വര്‍ഷമായി സ്‌പെയിനിന്റെ പ്രധാനമന്ത്രിയായിരുന്നു റജോയ്. 1977 ന് ശേഷം ആദ്യമായിട്ടാണ്‌ ഒരു പ്രധാനമന്ത്രിയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നത്. സോഷ്യലിസ്റ്റുകാര്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെത്തുടര്‍ന്ന് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സേവിക്കുന്ന പ്രധാനമന്ത്രിയായിരുന്ന റജോയ് വെള്ളിയാഴ്ച പുറത്താക്കപ്പെട്ടിരുന്നു. അഴിമതി ആരോപണം നേരിട്ടതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പീപ്പിള്‍ പാര്‍ട്ടിയുമായി ബന്ധമുള്ള 29 പേരെ കുറ്റവിമുക്തനാക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റങ്ങളായിരുന്നു റജോയിക്കെതിരെ ചുമത്തിയിരുന്നത്.

Top