അധിക ജോലിയ്ക്ക് നല്‍കിയ ശമ്പളം തിരിച്ചു പിടിയ്ക്കാനൊരുങ്ങി എസ്ബിഐ

sbi

ന്യൂഡല്‍ഹി: നോട്ട് നിരോധന സമയത്ത് കൂടുതല്‍ സമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ നല്‍കിയ അധികതുക തിരിച്ചുപിടിക്കാന്‍ എസ്ബിഐയുടെ നിര്‍ദേശം.

എസ്ബിഐയില്‍ ലയിക്കുന്നതിനു മുമ്പ് അസോസിയേറ്റ് ബാങ്കുകളായിരുന്നപ്പോള്‍ എസ്ബിഐ ശാഖകളിലെയും അഞ്ച് അനുബന്ധ ബാങ്കുകളിലെയും ജീവനക്കാര്‍ക്ക് നല്‍കിയ തുകയാണ് തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്. 70,000ത്തോളം ഓഫീസര്‍മാരും മറ്റ് ജീവനക്കാരുമാണ് അനുബന്ധ ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ എസ്ബിഐയില്‍ ഉണ്ടായിരുന്നത്. 2017 ഏപ്രില്‍ ഒന്നിനായിരുന്നു ലയനം നടന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍ എന്നീ ബാങ്കുകളാണ് എസ്ബിഐയുമായി ലയിച്ചത്.

നോട്ട് നിരോധിച്ച കാലയളവില്‍, 2016 നവംബര്‍ 14നും ഡിസംബര്‍ 30നും ഇടയില്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞും ജോലി ചെയ്ത
ഓഫീസര്‍മാര്‍ക്ക് 30,000 രൂപയോളവും ക്ലറിക്കല്‍ ജീവനക്കാര്‍ക്കാര്‍ക്ക് 17,000 രൂപയോളവുമാണ് അധികമായി നല്‍കിയത്.

Top