പിഴയിനത്തില്‍ എസ്ബിഐ സമ്പാദിക്കുന്നത് കോടികള്‍ ; ഈടാക്കിയത്‌ 1,771 കോടി രൂപ

SBI

ന്യൂഡല്‍ഹി: ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദാതാക്കളില്‍നിന്ന് പിഴയിനത്തില്‍ ഈടാക്കുന്നത് വന്‍ തുക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സേവന ദാതാക്കളില്‍ നിന്നും 1,771 കോടി രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയിരിക്കുന്നത്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍നിന്നും ഉപഭോക്താക്കളുടെ മറ്റു സേവനങ്ങളില്‍നിന്നുമാണ് കോടികള്‍ പിഴയായി ഈടാക്കുന്നത്. നെറ്റ് പ്രൊഫിറ്റിനേക്കാള്‍ (1,581 കോടി) അധികമാണ് ജുലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പിഴയായി ലഭിച്ച തുക.

എസ്.ബി.ഐയില്‍ 42 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുണ്ട്. അതില്‍ 13 കോടി സാധാരണ സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുമാണ്. ഇവരെ പിഴയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

97.34 കോടി പിഴ ഇനത്തില്‍ സമ്പാദിച്ച പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. 68.67 കോടി പിഴ ഈടാക്കിയ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് മൂന്നാംസ്ഥാനത്ത്.

Top