ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു; പിന്നില്‍ സംഘപരിവാര്‍

gun-shooting

ലക്‌നൗ: ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് നേതൃത്വം നല്‍കിയ യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദളിത് നേതാവ് ഗോപി പര്യയാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹിറ്റ്ലിസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ലിസ്റ്റടക്കം ഉള്‍പ്പെടുത്തി പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ് ഗ്രാമവാസികള്‍.

സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തിലെ ദളിത് യുവാക്കള്‍ പാലായനം ചെയ്യുകയാണ്. ഇനിയും തങ്ങള്‍ക്കുനേരെ സംഘപരിവാര്‍ ആക്രണമങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് ഗ്രാമത്തിലെ ദളിത് സമൂഹം. കൊലപാതകം തങ്ങള്‍ക്കുള്ള സവര്‍ണ്ണരുടെ സന്ദേശമാണെന്നും അവര്‍ പറഞ്ഞു.

ഏപ്രില്‍ 14ന് ദളിതര്‍ ആഘോഷിക്കാനിരിക്കുന്ന അംബേദ്ക്കര്‍ ജയന്തി അലങ്കോലമാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമായാണ് കൊലപതാകമെന്നാണ് നിഗമനം. എന്തുവന്നാലും അംബേദ്ക്കര്‍ ജയന്തി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച മീററ്റിലെ ദളിതര്‍ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി.

Top