കേരള പൊലീസിൽ ആർ.എസ്.എസിന്റെ ‘സ്ലീപ്പർ’സെല്ലുണ്ടെന്ന് സി.പി.എം മാധ്യമം !

തിരുവനന്തപുരം: സംസ്ഥാന പൊലീസിനുളളില്‍ ആര്‍.എസ്.എസ് അനുഭാവികളുടെ ‘സ്ലീപ്പര്‍’ സെല്‍ പ്രവര്‍ത്തിക്കുന്നതായി കൈരളി പീപ്പിള്‍ ചാനല്‍.

രഹസ്യ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഇപ്പോള്‍ നീക്കമെന്നും ഭരണ പാര്‍ട്ടിയുടെ അനുകൂല ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പീപ്പിള്‍ ചാനല്‍ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാറിന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

പോലീസിനുളളില്‍ സംഘപരിവാര്‍ അനുഭാവികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നു.നിശബ്ദ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യപ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനം .

ചരിത്ര പ്രധാന്യം ഉളള സ്ഥലങ്ങളില്‍ വെച്ച് എല്ലാ മാസവും പ്രവര്‍ത്തക സമിതി യോഗം ചേരും.

യോഗ ചെയ്യുന്നതിനായിട്ടാണ് യോഗം ചേരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് തീരുമാനം. ഇതിനായി സംഘപരിവാര്‍ അനുഭാവികളെ ഉള്‍പെടുത്തി തത്ത്വമസി എന്ന വാട്ട്‌സ് അപ്പ് ഗ്രൂപ്പും രൂപീകരിച്ചു.

രഹസ്യതീരുമാനം

കഴിഞ്ഞ മാസം 17 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ ചേര്‍ന്ന പ്രഥമപഠന ശിബിരത്തിലാണ് പോലീസിനുളളിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് സംഘപരിവാര്‍ അനുഭാവികള്‍ രഹസ്യതീരുമാനം എടുത്തത്.

കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ പ്രവര്‍ത്തനം പോലീസിനുളളില്‍ രഹസ്യമായി നടക്കുന്നുണ്ടെങ്കിലും അതിന് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല.

ഇത് മറികടക്കുന്നതിനും പോലീസിലെ കമ്മ്യൂണിസ്റ്റ് ,കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് ബദലായി വളര്‍ന്ന് വരുന്നതിനുമാണ് സംഘപരിവാര്‍ അനുകൂലികളായ ഒരു പറ്റം പോലീസുകാര്‍ പരസ്യ പ്രവര്‍ത്തനം നടത്താനും തീരുമാനം എടുത്തത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ്

തത്ത്വമസി എന്ന വാട്ട്‌സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ച് എല്ലാ മാസവും ചരിത്രപ്രാധാനം ഉളള എതെങ്കിലും സ്ഥലത്ത് വെച്ച് പ്രവര്‍ത്തന സമിതി ചേരണമെന്നാണ് കന്യാകുമാരി ശിബരത്തിന്റെ തീരുമാനം.

ഇതിനായി അംഗങ്ങള്‍ 100 രൂപ മാസവരിയായി ഇടാക്കാനും, അനുഭാവികള്‍ ഒന്നിച്ച് കൂടുന്ന ദിവസം ചരിത്രപ്രാധാനം ഉളള സ്ഥലത്ത് വെച്ച് യോഗ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗചാര്യമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല.

സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രതിമാസം 1000 രൂപ തവണ അടക്കേണ്ട 11മാസം നീണ്ട് നിള്‍ക്കുന്ന ചിട്ടി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

വലിയ തുറ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല .

വിഴിഞ്ഞത്ത് ടൂറിസം പോലീസില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘടനയുടെ പ്രസിഡന്റ്.

തിരുവനന്തപുരം സിറ്റി കണ്‍ട്രോണ്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെ സെക്രട്ടറിയായും , പോലീസ് ആസ്ഥാനത്തെ ബോംബ് സ്വാകാഡില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം പേ!ഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നവരും കൂടി ഉള്‍പ്പെടുന്നതാണ് പോലീസിലെ സംഘപരിവാര്‍ സംഘടന.

തന്ത്രപ്രധാനമായ സ്‌പെഷ്യല്‍ബ്രാഞ്ച് അടക്കമുളള ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്

Top