Sakshi Mahraj ‘asking’ a girl to take her jeans off

ന്യൂഡല്‍ഹി: ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും വിവാദക്കുരുക്കില്‍. ആള്‍കൂട്ടത്തിനു നടുവില്‍വച്ച് പെണ്‍കുട്ടിയോട് വസ്ത്രത്തിന്റെ കുടുക്കഴിക്കാന്‍ ആവശ്യപ്പെട്ടതാണ് പുതിയ വിവാദത്തിനു കാരണമായത്.

പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പടെ നിരവധി ആളുകള്‍ കൂടിനില്‍ക്കുമ്പോഴായിരുന്നു ബിജെപി എംപിയുടെ വിവാദ പ്രവര്‍ത്തി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. എന്നാല്‍, പരുക്ക് കാണാനാണ് കുടുക്ക് അഴിപ്പിച്ചതെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും സാക്ഷി മഹാരാജ് വിശദീകരിച്ചു.

ബിജെപി പ്രവര്‍ത്തകനായ മെയ്ദാന്‍ സിംഗിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ബലം പ്രയോഗിച്ച് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വീട്ടില്‍ ഈ പെണ്‍കുട്ടിക്കടക്കം സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റിരുന്നു. റെയ്ഡിനെ പറ്റി അറിഞ്ഞാണ് സന്ദര്‍ശനത്തിനായി സാക്ഷി മഹാരാജ് അവിടെ എത്തിയത്.

എംപിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടി ജീന്‍സിന്റെ കുടുക്കഴിക്കുന്ന വീഡിയോ പ്രചരിച്ചതോടെ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. സാക്ഷി മഹാരാജിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top