ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായി

sabarimala

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ മകരവിളക്ക് കാലത്ത് പാത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാനത്തു നിന്ന് കാണാതായി.

1.87 കോടിയുടെ പാത്രങ്ങള്‍ വാങ്ങി കൂട്ടിയെന്ന ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഫയല്‍ കാണാതായത്.

പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ദേവസ്വം കമ്മീഷണറും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരന്‍ വി എസ് ജയകുമാര്‍ എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്ന കാലത്തായിരുന്നു പാത്രങ്ങള്‍ വാങ്ങിയത്. മണ്ഡല മകരവിളക്ക് ആഘോഷങ്ങളോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്കാണ് പാത്രങ്ങളും സ്റ്റേഷനറികളും വാങ്ങിയത്.

മുന്‍ വര്‍ഷം വാങ്ങിയത് ഗോഡൗണില്‍ കെട്ടിക്കിടക്കുമ്പോഴാണ് പിന്നെയും സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top