rift in samaj vadhi party continues

ഉത്തര്‍പ്രദേശ്: സമാജ് വാദി പാര്‍ട്ടിയില്‍ പിളര്‍പ്പ് സ്ഥിരീകരിച്ച്‌ മുലായം സിങ്. അഖിലേഷിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ മുലായം പറഞ്ഞു.

പിളര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെന്നും ഫലം കണ്ടില്ലെന്നും മുലായം സിങ് വ്യക്തമാക്കി. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അഖലേഷ് തയ്യാറായില്ലെന്നും മുലായം കുറ്റപ്പെടുത്തി.

സമാജ്‌വാദി പാര്‍ട്ടിയിലെ ചിഹ്ന തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുത്തേക്കും. സൈക്കിള്‍ ചിഹ്നം വിട്ട് നല്‍കില്ലെന്ന ഉറച്ച നിലപാടില്‍ അഖിലേഷ് മുലായം പക്ഷങ്ങള്‍ ഇത് വരെ മാറ്റം വരുത്തിയിട്ടില്ല.

ഇക്കാര്യത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നിലെ വാദങ്ങള്‍ ഇരു വിഭാഗവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നാളെ അന്തിമ തീരുമാനമെടുക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരുന്നത്.

എന്നാല്‍ സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി നാളെ ആരംഭിക്കുന്നതിനാല്‍ ചിഹ്നത്തര്‍ക്കത്തില്‍ ഇന്ന് തീരുമാനം പറഞ്ഞേക്കുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

Top