രഞ്ജി ട്രോഫി ക്രിക്കറ്റ് ; രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി

നഡിയാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി.

ഗുജറത്തിനോടാണ് കേരളം നാല് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങിയത്.

ആദ്യ മത്സരത്തിൽ ജാർഖണ്ടിനെ തോൽപ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ തോൽവി കനത്ത തിരിച്ചടിയായി.

രണ്ടാം ഇന്നിംഗ്സിൽ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്കോറർ. 18 റണ്‍സോടെ ക്യാപ്റ്റൻ പാർഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു.

കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വീതം വിക്കറ്റുകൾ നേടി.105 റണ്‍സ് പിന്തുടർന്ന ഗുജറാത്ത് 22/1 എന്ന നിലയിലാണ് അവസാന ദിനം തുടങ്ങിയത്.

തുടക്കത്തിലെ പതറിയെങ്കിലും ചെറിയ സ്കോർ മാത്രം ജയിക്കാൻ ആവശ്യമായത് ഗുജറാത്തിന് ഗുണകരമായി.

81/6 എന്ന നിലയിൽ ഒത്തുചേർന്ന പാർഥിവ്-ചിരാഗ് ഗാന്ധി സഖ്യം 26 റണ്‍സ് പിരിയാതെ കൂട്ടിച്ചേർത്ത് ഗുജറാത്തിന് വിജയം സമ്മാനിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ 99 റണ്‍സിന്‍റെ ലീഡ് വഴങ്ങിയതാണ് കേരളത്തിന് കനത്ത തിരിച്ചടിയായത്.

Top