ദളിത് യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം ; ആശംസകളുമായി രാഹുല്‍ ഗാന്ധി

MARRIAGE

ന്യൂഡല്‍ഹി: മതഭ്രാന്ത് തീവ്രമാകുന്ന ഈ കാലത്ത് ദളിത് യുവതിയായ ഐഎഎസുകാരിയെ മുസ്ലീം യുവാവായ ഐഎഎസുകാരന്‍ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരുടെയും വിവാഹം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥ ദമ്പതികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

‘2015ലെ ഐഎഎസ് ടോപ്പേഴ്‌സായിരുന്ന ടീനാ ദബേയ്ക്കും അത്തര്‍ അമീര്‍ ഉള്‍ ഷാഫിക്കും വിവാഹമംഗളാശംസകള്‍. അസഹിഷ്ണുതയും വര്‍ഗീയ വിദ്വേഷവും രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിങ്ങളുടെ ശക്തമായ സ്‌നേഹം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാവട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആശംസിച്ചത്.

ഒന്നാം റാങ്കോടെ ഐ.എ.എസ് കരസ്ഥമാക്കിയ ഇരുപത്തിനാലുകാരിയായ ടിനദാബിയയെ ആണ് രണ്ടാം റാങ്കുകാരനായ അമീര്‍ഖാന്‍ സ്വന്തമാക്കിയത്. ദക്ഷിണ കശ്മീരിലെ ആഡംബര റിസോര്‍ട്ടായ പഹല്‍ഗാം ക്ലബ്ബില്‍വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഡല്‍ഹി സ്വദേശിയാണ് ടിന. കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് അമീര്‍.

Top