പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

Banks India

കൊച്ചി: രാജ്യത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടി കിട്ടാകടം 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2017 ഡിസംബര്‍ 31ലെ കണക്ക് പ്രകാരമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2014 മാര്‍ച്ച് 31ന് ഇത് 2.17 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഏതാണ്ട് മൂന്നര മടങ്ങ് വര്‍ധനയാണ് ഈ കാലയളവില്‍ മൊത്തം കിട്ടാകടത്തിന്റെ കാര്യത്തിലുണ്ടായത്.

എസ്.ബി.ഐ., ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് കിട്ടാകടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അസോസിയേറ്റ് ബാങ്കുകള്‍ തങ്ങളില്‍ ലയിപ്പിച്ചതോടെ, എസ്.ബി.ഐ.യുടെ കിട്ടാകടം വന്‍തോതില്‍ വര്‍ധിച്ചിരുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ആര്‍.ബി.ഐ. നല്‍കിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്. 2014 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ തങ്ങളുടെ കൈവശമില്ലെന്ന് ആര്‍.ബി.ഐ. അറിയിച്ചു.

Top